ബ്ലൗസ് അന്നു മുതല്ക്കാണ് ഒരു ആഗോള പ്രശ്നമായി മാറിയത്.കലാപം രൂക്ഷമായതോടെ അന്ന് കര്‍ഫ്യൂ പ്രഖ്യാപിക്കുകവരെയുണ്ടായി.ഒന്നാം സമുദായത്തിലെ കൂട്ടര് കടകള്‍ ഓരോന്നായി തല്ലി തകര്‍ത്തപ്പോള്‍ രണ്ടാം സമുദായക്കാര്‍ വണ്ടികള്‍ കത്തിച്ച് തങ്ങളുടെ കരുത്തു തെളിയിച്ചു.രണ്ട് ചേരിക്കാരും ഒരുമിച്ചു നേരിട്ടതോടെ അവിടെ പോലീസിനും രക്ഷയുണ്ടായിരുന്നില്ല.അത്ഭുതമെന്നു പറയട്ടെ,മുഖ്യമന്ത്രി അന്ന് ഫിലാഡെല്‍ഫിയ സന്ദര്‍ശനത്തിലായിരുന്നു.പക്ഷെ അടിയന്തിരമായി ഫിലാഡെല്ഫിയയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച മുഖ്യന്റെ കവിളത്ത് കാണപ്പെട്ട ചുവന്ന വട്ട പാടിനെ കുറിച്ചായിരുന്നു അന്നത്തെ ചാനല്‍ ചര്‍ച്ച.കൃത്യമായ ഇടവേളകളില്‍ അവരത് വലുതാക്കിയും വൃത്തം വരച്ചും കാണിച്ചുകൊണ്ടേയിരുന്നു.ഫിലാഡെല്‍ഫിയന്‍ പശുക്കളുടെ അകിടുവീക്കത്തെ പറ്റിയുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയെ കുറിച്ചും മുഖത്തെ സംശയാസ്പദമായ പാടിനെ കുറിച്ചും പ്രസ്താവനയിറക്കിയ പ്രതിപക്ഷം മൂരാച്ചി മുഖ്യമന്ത്രി രാജിവെക്കണമെന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയും ചെയ്തു.സ്വാഭാവികം..!
അങ്ങനെ പറഞ്ഞു വരുന്നത് ഒരു നാടിന്റെ സാമുദായിക,സാമ്പത്തിക, സാമൂഹിക,സാംസ്കാരിക ചുറ്റുപാടില്‍ മാറ്റം വരുത്തിയ ഒരു ചെറിയ ബ്ലൗസ്സിനെ കുറിച്ചാണ്.ചെറുത് എന്ന് അടിവരയിട്ട് പറയാന്‍ തക്കതായ കാരണവുമുണ്ട്.അത് ഇനിയുള്ള പാരഗ്രാഫുകളില് നിന്നു വ്യക്തമാകുന്നതാണ്.രാജ്യത്തിന്റെ വസ്ത്ര സംസ്കാരത്തില്‍ നിര്‍ണ്ണായക പങ്കുള്ള ബ്ലൗസ്സിന് ഒരു ദേശത്തിന്റെ തന്നെ മുഴുവന്‍ താളത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതാണ് കഥ.എന്നാലും അങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു ചോദ്യം കഥയിലില്ല.ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിച്ചു പോകുന്നതാണ്.
ആപ്പിള്‍ എന്ന് പേരുള്ള ഒരു മനുഷ്യന് സ്വന്തം നാട്ടില്‍ നിന്നകന്ന് ദൂരെ ഒരു ദേശത്താണ് ജോലി ചെയ്തിരുന്നത്.അവിടെ ജോലിക്കെത്തുന്നവരെല്ലാം പൊന്നു വിളയിപ്പിച്ചേ മടങ്ങി വരൂ എന്നാണ് പൊതുവേ കേള്‍ക്കുന്നത്.ആപ്പിളും മോശക്കാരനായിരുന്നില്ല.അയാള്‍ മാസംതോറും മുടങ്ങാതെ വീട്ടിലേക്ക് കാശ് അയച്ചുകൊണ്ടേയിരുന്നു.ആപ്പിളിന്റെ ഭാര്യയ്ക്കാണെങ്കില്‍ പൊന്നു വാങ്ങി കൂട്ടുന്നതില്‍ യാതൊരു പിശുക്കുമില്ലായിരുന്നു.ആപ്പിളിന്റെ രണ്ടാമത്തെ മകന്റെ പേരിടീല്‍ ചടങ്ങിന് തീര്‍പ്പിച്ച പന്ത്രണ്ടര പവന്റെ അരഞ്ഞാണം നാട്ടില്‍ കുറച്ചൊന്നുമല്ല പേരെടുത്തത്.നാട്ടിലെ കുറുമ്പികളെല്ലാം ആപ്പിളിന്റെ ഭാര്യയുടെ ഭാഗ്യം എന്ന് പാടി നടക്കുകയും കുറുമ്പന്മാരെല്ലാം മൗനം ഭൂഷണമാക്കുകയും ചെയ്തു.രാവിലെ കൈക്കോട്ടുമായി പാടത്തേക്കിറങ്ങിയ കുറുമ്പനെ നോക്കി നെടുവീര്‍പ്പിട്ട മുതുക്കി പൊന്നുവിളയാത്ത നാട്ടിലെ മണ്ണിലേക്ക് നീട്ടിതുപ്പി ശപിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം ആപ്പിള്‍ തന്റെ ജന്മനാട്ടില് തിരിച്ചെത്തി.ഉഷാറായിരുന്നു ആ വരവ്.മുമ്പില്‍ പോയ കാറിന്റെ മുകളിലും അകത്തുമായി പെട്ടി നിറയെ സാധനങ്ങളായിരുന്നു.പിറകിലത്തെ കാറില്‍ സുമുഖനായ ആപ്പിള്‍ ഞെളിഞ്ഞിരുന്ന് തന്റെ നാടിന്റെ ഭംഗി ആസ്വദിച്ചു.കുറുമ്പികള്‍ ആപ്പിളിന്റെ ഭാര്യയുടെ ഭാഗ്യത്തെ കുറിച്ചു വീണ്ടും പാടി.കുറുമ്പന്മാര്ക്ക് തെക്കോട്ടു നോക്കിയിരിക്കുകയല്ലാതെ വേറെ നിവര്‍ത്തിയുണ്ടായിരുന്നില്ല.അന്ന് രാത്രി മിക്ക വീട്ടിലെ റേഡിയോകളും അല്പം ഉച്ചത്തില്‍ തന്നെയാണ് ശബ്ദിച്ചത്.കുറുമ്പികളന്ന് കുറുമ്പന്മാര്ക്ക് സ്വസ്ഥതകൊടുത്തിട്ടുണ്ടാകില്ല..!
പിന്നെ കുറച്ചു നാള് ആപ്പിളിന്റെ വീട്ടില്‍ ഉത്സവമായിരുന്നു .പൊന്നിന്റെ ഭാരം കാരണം ആപ്പിളിന്റെ ഭാര്യയുടെ കഴുത്തൊടിയുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല എന്ന് മാത്രമല്ല ആപ്പിളിന്റെ ഭാര്യയുടെ തലയെടുപ്പ് നാള്‍ക്കുനാള്‍ കൂടി വരികയായിരുന്നു.കൈകൊണ്ട് ചുരണ്ടി വര്‍ക്ക് ചെയ്യിക്കുന്ന ഫോണ്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത് ആപ്പിളിന്റെ മൂത്ത മകനായിരുന്നു.എന്നിരുന്നാലും ആപ്പിള്‍ കഥകള്‍ ഇങ്ങനെ തുടരാന്‍ നാട്ടുകാര്‍ താല്പര്യം കാണിച്ചില്ല.അങ്ങനെ ആഘോഷങ്ങള്‍ക്കു പതുക്കെ നിറം മങ്ങി തുടങ്ങി.
വീണ്ടും ആപ്പിള്‍ കഥയില്‍ നിറയുന്നത് അന്നായിരുന്നു.അന്നായിരുന്നു ആപ്പിള്‍ വീട്ടില്‍ തനിച്ചായത്.അന്നാണ് ആപ്പിളിന്റെ ഭാര്യയും മക്കളും ഒഴിച്ചുകൂട്ടാനാകാത്ത ഒരു കല്യാണത്തിന് പോയത്.അതിഭീകരമായ വയറു വേദന മൂലം ആപ്പിള്‍ അന്ന് പുറത്തിറങ്ങിയതേയില്ല എന്ന് പറയാനുമാകില്ല.ആപ്പിള്‍ അന്നേ ദിവസം ഒരേയൊരു തവണ വീടിന്റെ മുറ്റം വരെ പോയി വന്നിരുന്നു.ഭീകരമായ വയറു വേദനയും സഹിച്ച് ആപ്പിള്‍ മുറ്റത്തേക്കിറങ്ങിയത് കല്യാണത്തിന് പോയി തിരിച്ചെത്തുന്ന ഭാര്യ ഉണ്ടാക്കാന്‍ പോകുന്ന കോലാഹലങ്ങളോര്ത്ത് പേടിച്ചിട്ടാണ്.എന്തെന്നാല്‍ അന്ന് മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് അക കണ്ണാലെ മനസ്സിലാക്കിയ ആപ്പിളിന്റെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആപ്പിളിനോട് ഒരു കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയുണ്ടായി.-
“ദേ മനുഷ്യാ,ഉറങ്ങി കളയരുത്.മുറ്റത്ത് തുണി കിടപ്പുണ്ട്.മഴയ്ക്കു മുന്‍പ് എടുത്ത് അകത്തിടണം.കേട്ടല്ലോ...!”
ആപ്പിള്‍ അത് മറന്നില്ല.മറന്നാല്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ പറ്റി അയാള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.മഴപെയ്യുന്നതിനു മുന്‍പ് തുണിയെടുത്തില്ലയെങ്കിലും അധികം നനയാന്‍ ഇട വരുത്താതെ എല്ലാ തുണികളും അശയില്‍ നിന്നെടുത്ത് അയാള്‍ അകത്തു കൊണ്ടു വന്നിട്ടു.വയറു വേദനയ്ക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്ത്തിരിവില്ലാത്തതുകൊണ്ട് ആപ്പിള്‍ നന്നേ ക്ഷീണിച്ചിരുന്നു.അങ്ങനെ ക്ഷീണം കാരണം അയാള്‍ കുറച്ചു നേരം ഉറങ്ങി.
ഉച്ച കഴിഞ്ഞ് മടങ്ങിയെത്തിയ ഭാര്യയുടേയും കുഞ്ഞികുട്ടിപരാദീനങ്ങളുടേയും ബഹളം കേട്ടാണ് അയാള്‍ ഉണരുന്നത്.ഉറങ്ങിയെണ്ണീറ്റപ്പോള്‍ അയാള്‍ക്ക് കുറച്ച് ആശ്വാസം തോന്നിയിരുന്നു.അങ്ങനെ സ്വീകരണമുറിയിലെ സോഫയില്‍ വന്നിരുന്നു ചാനല്‍ മാറ്റി തുടങ്ങുമ്പോഴാണ് അകത്ത് നിന്ന് ഭാര്യയുടെ ഒച്ച ഉച്ചത്തിലായത്.കലിതുള്ളി രംഗപ്രവേശനം ചെയ്ത ഭാര്യ തന്റെ കൈയിലിരുന്ന തുണി ആപ്പിളിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ചു.
“ഏതവളുടേതാണിത്..?ഞാന്‍ പോയ തക്കത്തിന് നിങ്ങളാരേയാണ് ഇവിടെ വിളിച്ചു കയറ്റിയത് ..?”
ബ്ലിഗസ്യനായി നില്ക്കുന്ന ആപ്പിള്‍ തന്റെ മുഖത്തേക്ക് വന്നു പതിച്ച തുണിയിലേക്ക് തന്റെ രണ്ടു കണ്ണുകളുമെടുത്തിട്ടു.അതൊരു ബ്ലൗസ്സായിരുന്നു.ഇളം നീല നിറത്തിലുള്ള ഒരു ചെറിയ ബ്ലൗസ്സ്..!
ഒന്നും മനസ്സിലാകാതെ നിന്ന ആപ്പിളിന്റെ ചോദ്യം തീര്‍ത്തും നിഷ്കളങ്കമായിരുന്നു -
“ഇത് നിന്റേതല്ലേ..അതിനെന്താ..?”
“ടോ എരപ്പ് മനുഷ്യാ,എനിക്കെവിടാടോ ഇത്രയ്ക്കും ചെറിയ ബ്ലൗസ്സുള്ളത്.പറയെടോ,ഏത് മെലിഞ്ഞവളാ ഇവിടുന്നിറങ്ങി പോയത്..?”
“എടീ ഇത് നിന്റേതു തന്നെയായിരിക്കും.അല്ലാതെ ഇവിടെയാര് വരാനാണ്.നിനക്കെന്നെ വിശ്വാസമില്ലേ...?”
“ഇല്ല..ഒട്ടുമില്ല.എന്റെ പിള്ളാരുടെ അച്ഛനായോണ്ട് പറയുകയല്ല.എനിക്കു നിങ്ങളെ ഒട്ടും വിശ്വാസമില്ല.”
“നീയിത് എന്തോന്നാണ്.ഇവിടെയാരെയെങ്കിലും വിളിച്ചു കയറ്റേണ്ടുന്ന കാര്യമെന്താണ് എനിക്ക്.വേണമെങ്കില്‍ എനിക്ക് അങ്ങു വെച്ചേ ആകാമായിരുന്നില്ലേ..?”
“ഓഹോ..നിങ്ങള്ക്കവിടേം ഉണ്ടായിരുന്നല്ലേ..”
“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ..ഇവിടെയാരും വന്നിട്ടില്ല.”
അങ്ങനെ പറഞ്ഞുകൊണ്ട് ആപ്പിള്‍ വലതു വശത്തേക്കൊന്നു നോക്കി.അപ്പോള്‍ അങ്ങനെ നോക്കാന്‍ ആപ്പിളിന് പ്രത്യോകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല.ആപ്പിള്‍ നോക്കുന്നതു കണ്ട് ഭാര്യയും ആ വശത്തേക്കൊന്നു നോക്കി.വലതുവശത്തുള്ള ജനലിലൂടെ നോക്കിയാല്‍ അടുത്ത വീട്ടിലെ ഉമ്മറവും അവിടെയാരെങ്കിലും നില്പ്പുണ്ടെങ്കില് അവരേയും കാണാം.ആ വീട്ടില്‍ താമസിച്ചിരുന്നത് ഓറഞ്ചും കുടുംബവുമായിരുന്നു.ആപ്പിളും ഭാര്യയും അവിടേക്ക് നോക്കിയ സമയത്ത് ഓറഞ്ചിന്റെ ഭാര്യ കുളി കഴിഞ്ഞു വന്ന് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചു കുടഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു.ആപ്പിളിന്റെ ഭാര്യ ഇതു കണ്ടതും വീണ്ടും പൊട്ടി തെറിച്ചു.
“ഇപ്പോളെനിക്കെല്ലാം മനസ്സിലായി.നിങ്ങള്‍ നാട്ടില്‍ വന്നപ്പോള്‍ ഓറഞ്ചിന്റെ വീട്ടിലേക്ക് ചോക്കലേറ്റ് കൊടുത്തപ്പോള്‍ രണ്ടെണ്ണം കൂടി വെച്ചേക്കെടീ എന്ന് പറഞ്ഞതൊക്കെ എനിക്കിപ്പോള്‍ മനസ്സിലായി.ആ നെത്തോലി പെണ്ണിന് കൊടുക്കാനായിരുന്നല്ലേ.മനസ്സിലായി എനിക്കെല്ലാം മനസ്സിലായി.ഞാന്‍ വെറും മണ്ടിയാണെന്ന് നിങ്ങള്‍ കരുതിയോ..?”
“തോന്ന്യാസം പറയാതെടീ,ഇത് അവളുടേതൊന്നുമല്ല..”
“ഓഹോ..അപ്പോള്‍ അവളുടേത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലേ.ഇത് അവളുടേതല്ലല്ലേ..നിങ്ങളിനി ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി.”
“നിനക്കൊരു പുല്ലും മനസ്സിലായില്ല.കേറി പോണുണ്ടോ അകത്ത്.”
ഇപ്പോള്‍ കലിതുള്ളിയത് ആപ്പിളാണ്.അകത്തേക്ക് പോകാന്‍ പറഞ്ഞതു കേള്‍ക്കേണ്ട താമസം ആപ്പിളിന്റെ ഭാര്യ പുറത്തേക്കൊറ്റ പോക്ക്.നേരെ പോയത് ഓറഞ്ചിന്റെ വീടിലേക്കാണ്.കൊടിയും പിടിച്ചു പോരിനു പോകുന്ന യോദ്ധാവിന്റെ വീര്യമുണ്ടായിരുന്നു ആ മുഖത്ത്.പക്ഷെ കൊടിക്കു പകരം ബ്ലൗസ്സായിരുന്നു എന്ന് മാത്രം.
ആപ്പിളിന്റെ ഭാര്യ വീട്ടിലേക്ക് വരുന്നതുകണ്ട് ചിരിയോടെ വരവേറ്റ ഓറഞ്ചിന്റെ ഭാര്യയുടെ മുഖത്തേക്ക് നീട്ടിയൊരാട്ട് വെച്ചു കൊടുത്താണ് ആപ്പിളിന്റെ ഭാര്യ സംഭാഷണം തുടങ്ങിയത്.
“നിന്നെ ഞാന്‍ ശരിക്കും കുളിപ്പിക്കുന്നുണ്ടെടീ..നീയെന്റെ ഭര്‍ത്താവിനെ കണ്ണും കൈയും കാണിച്ച് വശത്താക്കുമല്ലേ..നെത്തോലി.ഇങ്ങോട്ടിറങ്ങി വാടീ..നിന്റെ ഈ ബ്ലൗസ്സ് എങ്ങനെയാണെടീ എന്റെ വീട്ടില്‍ വന്നത്.”
കാര്യമൊന്നും മനസ്സിലാകാതെ നിന്ന ഓറഞ്ചിന്റെ ഭാര്യ ആകെ പറഞ്ഞത് അത് തന്റെ ബ്ലൗസ്സല്ല എന്നാണ്.പക്ഷെ ആപ്പിളിന്റെ ഭാര്യയ്ക്ക് അതങ്ങനെ വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.
“ഇത്രയും ചെറിയ ബ്ലൗസ്സ് ആരുടേതാണെന്ന് ഈ നാട്ടില്‍ എല്ലാര്വര്ക്കുമറിയാമെടീ..നെത്തോലി..”
“ദേ പെണ്ണുമ്പിള്ളേ മര്യാദയ്ക്ക് സംസാരിച്ചോണം.”-അങ്ങനെ അത്രയും നേരം പൂച്ചയെ പോലെ മിണ്ടാതെ നിന്ന ഓറഞ്ചിന്റെ ഭാര്യ തന്റെ വണ്ടി സ്റ്റാര്‍ട്ടാക്കി തുടങ്ങി.അതൊരു വന്‍ യുദ്ധത്തിലേക്കുള്ള തുടക്കമായിരുന്നു.അവിടുന്നൊരു വിധത്തിലാണ് ആപ്പിള്‍ തന്റെ ഭാര്യയെ പിടിച്ചുകൊണ്ടു വന്നത്.
പക്ഷെ..എങ്ങനെയോ വിവരങ്ങളൊക്കെയറിഞ്ഞു വന്ന ഓറഞ്ച് ആപ്പിളിന്റെ വീട്ടിലേക്ക് വന്ന് മുറിയിലിരുന്നിരുന്ന ആപ്പിളിന്റെ കവിളത്തു തന്നെയൊന്നു പൊട്ടിച്ചു.ആപ്പിള്‍ അതു തീരെ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അടുത്തവസരം നോക്കി അയാള്‍ ഓറഞ്ചിന്റെ നെഞ്ചുംകൂട് നോക്കി ഒരു ചവിട്ടു കൊടുത്തു.രണ്ടു പേരും തമ്മിലങ്ങനെ പിടിയും വലിയും മൂത്തത്തോടെ അത് വരെ കണ്ട് രസിച്ചിരുന്ന നാട്ടുകാര്‍ രണ്ട് പേരെയും പിടിച്ചു മാറ്റി.
അന്ന് രാത്രി ഓറഞ്ചിന്റെ വീട്ടിലേക്ക് കുറച്ച പ്രമാണിമാര്‍ വന്നു.
“നമ്മുടെ സമുദായത്തിനെ മൊത്തത്തിലല്ലേ അവന് അധിക്ഷേപിച്ചത്.ഇതൊക്കെ കണ്ടിട്ട് ഞങ്ങളെങ്ങനെ അടങ്ങിയിരിക്കും.ഓറഞ്ചേ,നീ ധൈര്യാമായിട്ടിരിക്ക്.നമ്മുടെ കൂട്ടരുടെ ശക്തിയെന്താണെന്ന് അവനെ നമ്മള് പഠിപ്പിക്കും..”
ഇതറിഞ്ഞ ആപ്പിളിന്റെ സമുദായക്കാര്‍ വെറുതെയിരിക്കുമോ.അവരും കൊടുത്തു ആപ്പിളിന് പ്രൊട്ടക്ഷന്‍.അങ്ങനെയൊക്കെയാണ് ഒരു ചെറിയ ബ്ലൗസ് ആഗോള പ്രശ്നമായി മാറിയത്.രണ്ട് ജാതിക്കാരും തമ്മില്‍ പൊരിഞ്ഞ യുദ്ധം തുടങ്ങി.വാക്കുകള്‍കൊണ്ട് തുടങ്ങിയത് പിന്നെ കലാപത്തിലേക്ക് മാറുകയായിരുന്നു.ആയുധ കലാപം.കലാപത്തെ തുടര്‍ന്ന് ആപ്പിളിനേയും ഓറഞ്ചിനേയും മറ്റ് നേതാക്കന്മാരേയും പോലീസ് അറസ്റ്റു ചെയ്തു.അതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടര് വാഹനം കത്തിച്ചതും മറു കൂട്ടര് കടകള്‍ തല്ലി തകര്‍ത്തതും.
കഥയിതുവരെയെത്തി നില്ക്കുമ്പോള്,കലാപം ഉച്ചസ്ഥായിലെത്തിയപ്പോള്‍ കഥയൊന്നുമറിയാതെ ഒരാള്‍ ആ നാട്ടില്‍ വണ്ടിയിറങ്ങി.അവര്‍ നേരെ പോയത് ആപ്പിളിന്റെ വീട്ടിലേക്കായിരുന്നു.ഗേറ്റും തുറന്ന് അകത്തേക്കു കയറുമ്പോള്‍ അയയില്‍ മഴ നനഞ്ഞു കിടക്കുന്ന ബ്ലൗസ് അവര്‍ കണ്ടു.കലാപകാരിയായ അതേ ബ്ലൗസ്.അവര്‍ അയയില്‍ നിന്നും ബ്ലൗസ്സെടുത്ത് നന്നായി പിഴിഞ്ഞു.എന്നിട്ടതുമായി വീടിനകത്തേക്കു കയറി.
അകത്ത് മുറിയില്‍ ആപ്പിളിന്റെ ഭാര്യയിരിപ്പുണ്ടായിരുന്നു.അവരെ കണ്ടതും വന്നവര്‍ സംസാരിച്ചു തുടങ്ങി.
“പുതിയ ബ്ലൗസ്സായിരുന്നു.മഴ മുഴുവന്‍ നനഞ്ഞു.ആകെ രണ്ട് മൂന്നെണ്ണമേയുള്ളു.അന്ന് രാവിലെ പോകാനുള്ള ധൃതിയില്‍ കുറച്ച് മീന്‍കറി ചരിഞ്ഞതാ.ബ്ലൗസ്സില്‍ മീന്റെ മണവുമായി എങ്ങനെയാ പോകുന്നേ.ഞാനപ്പോള്‍ തന്നെ കഴുകിയിട്ടു.പക്ഷെ പോകാന്നേരം എടുക്കാന്‍ വിട്ടുപോയി.അതുകൊണ്ടെന്തായി മൂന്നു ദിവസം കടന്നങ്ങനെ നനഞ്ഞു.അവിടെ ചെന്ന് ഉടുത്തു മാറാന്‍ പെട്ടപ്പാട്.”
ഇങ്ങനെ പറഞ്ഞ് അവര്‍ അടുക്കളയിലേക്ക് പോകുകയും അവിടെ കിടന്ന പ്ലാസ്റ്റിക്ക് കവറെടുത്തുകൊണ്ട് വന്ന് ബ്ലൗസ്സിനെ ഭദ്രമായി അതിലേക്കിറക്കി വെക്കുകയും ചെയ്തു.
“ഈ മാസത്തെ ശമ്പളം ഇപ്പോള്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു.ആശുപത്രിയിലൊക്കെ ഇപ്പോള്‍ എത്രയാ കൊടുക്കണ്ടേ..കാശില്ലാത്തവര്ക്കൊന്നും ആശുപത്രിയില്‍ പ്രസവിക്കാന്‍ പറ്റില്ലെന്നായി..”
ആ നീല ബ്ലൗസ്സിന്റെ ഉടമ ഒരു സ്ത്രീ തന്നെയാണ്.അവര്‍ക്ക് പ്രായം അന്‍പത്തിയേഴ്.മെലിഞ്ഞ ശരീരം.ആപ്പിളിന്റെ വീട്ടിലെ വേലക്കാരി.
അതായത് ബ്ലൗസ്സ് കഥ നടക്കുന്നതിന്റെ രാവിലെ അവര്‍ക്കൊരു ഫോണ്‍ വന്നു.മകളെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്നായിരുന്നു.ധൃതിയില്‍ അടുക്കളയിലെ പണി തീര്‍ത്ത് പോകാനായി നിന്ന അവരുടെ ബ്ലൗസിലേക്ക് പാവം മീന്‍കറി ചട്ടി ചരിഞ്ഞു.മീന്‍ നാറുന്ന ബ്ലൗസ്സുമായി പോകാന്‍ പറ്റില്ലല്ലോ.അവരതു കഴുകി അയയിലിട്ടു.ആ പുതിയ നീല ബ്ലൗസ്സങ്ങനെ ആപ്പിളിന്റെ ഭാര്യയുടെ തുണിക്കൊപ്പം കിടന്നു.വേലക്കാരിയുടെ പുതിയ ബ്ലൗസ്സ് ആപ്പിളിന്റെ ഭാര്യയ്ക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല.അത്രയ്ക്കുള്ള ബുദ്ധിയില്ലാരുന്നു എന്ന് പറയുന്നതാണ് വാസ്തവം.
ബ്ലൗസ്സിന്റെ ഉടമ മുന്നില്‍ വന്നു നിന്നെങ്കിലും നാട്ടിലെ കലാപത്തെ കുറിച്ചൊന്നും ആപ്പിളിന്റെ ഭാര്യ അവരോട് പറഞ്ഞില്ല.കവറും അതിനുള്ളിലെ ബ്ലൗസ്സുമായി വേലക്കാരി മുറ്റത്തേക്കിറങ്ങി നരേ വടക്കോട്ടു നടന്നു.നാട്ടിലെ ഒരു പുല്‍ക്കൊടി പോലും ആ വരവും പോക്കും അറിഞ്ഞില്ല.
സത്യമറിയാവുന്ന ആപ്പിളിന്റെ ഭാര്യ ജയിലില്‍ നിന്നിറങ്ങിയ ആപ്പിളിനൊപ്പം അയാളുടെ ജോലി സ്ഥലത്തേക്ക് താമസം മാറി.ആപ്പിളും കുംടുംബവും നാട്ടില്‍ നിന്നു പോയതോടെ ഈ കഥ അവസാനിക്കുകയും കലാപം താല്‍ക്കാലികമായി കെട്ടട്ടങ്ങുകയും ചെയ്തു.
അങ്ങനെ പറഞ്ഞു വരുന്നത് ഒരു നാടിന്റെ സാമുദായിക,സാമ്പത്തിക, സാമൂഹിക,സാംസ്കാരിക ചുറ്റുപാടില്‍ മാറ്റം വരുത്തിയ ഒരു ചെറിയ ബ്ലൗസ്സിനെ കുറിച്ചാണ്.ചെറുത് എന്ന് അടിവരയിട്ട് പറയാന്‍ തക്കതായ കാരണവുമുണ്ട്.അത് ഇനിയുള്ള പാരഗ്രാഫുകളില് നിന്നു വ്യക്തമാകുന്നതാണ്.രാജ്യത്തിന്റെ വസ്ത്ര സംസ്കാരത്തില്‍ നിര്‍ണ്ണായക പങ്കുള്ള ബ്ലൗസ്സിന് ഒരു ദേശത്തിന്റെ തന്നെ മുഴുവന്‍ താളത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതാണ് കഥ.എന്നാലും അങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു ചോദ്യം കഥയിലില്ല.ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിച്ചു പോകുന്നതാണ്.
ആപ്പിള്‍ എന്ന് പേരുള്ള ഒരു മനുഷ്യന് സ്വന്തം നാട്ടില്‍ നിന്നകന്ന് ദൂരെ ഒരു ദേശത്താണ് ജോലി ചെയ്തിരുന്നത്.അവിടെ ജോലിക്കെത്തുന്നവരെല്ലാം പൊന്നു വിളയിപ്പിച്ചേ മടങ്ങി വരൂ എന്നാണ് പൊതുവേ കേള്‍ക്കുന്നത്.ആപ്പിളും മോശക്കാരനായിരുന്നില്ല.അയാള്‍ മാസംതോറും മുടങ്ങാതെ വീട്ടിലേക്ക് കാശ് അയച്ചുകൊണ്ടേയിരുന്നു.ആപ്പിളിന്റെ ഭാര്യയ്ക്കാണെങ്കില്‍ പൊന്നു വാങ്ങി കൂട്ടുന്നതില്‍ യാതൊരു പിശുക്കുമില്ലായിരുന്നു.ആപ്പിളിന്റെ രണ്ടാമത്തെ മകന്റെ പേരിടീല്‍ ചടങ്ങിന് തീര്‍പ്പിച്ച പന്ത്രണ്ടര പവന്റെ അരഞ്ഞാണം നാട്ടില്‍ കുറച്ചൊന്നുമല്ല പേരെടുത്തത്.നാട്ടിലെ കുറുമ്പികളെല്ലാം ആപ്പിളിന്റെ ഭാര്യയുടെ ഭാഗ്യം എന്ന് പാടി നടക്കുകയും കുറുമ്പന്മാരെല്ലാം മൗനം ഭൂഷണമാക്കുകയും ചെയ്തു.രാവിലെ കൈക്കോട്ടുമായി പാടത്തേക്കിറങ്ങിയ കുറുമ്പനെ നോക്കി നെടുവീര്‍പ്പിട്ട മുതുക്കി പൊന്നുവിളയാത്ത നാട്ടിലെ മണ്ണിലേക്ക് നീട്ടിതുപ്പി ശപിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം ആപ്പിള്‍ തന്റെ ജന്മനാട്ടില് തിരിച്ചെത്തി.ഉഷാറായിരുന്നു ആ വരവ്.മുമ്പില്‍ പോയ കാറിന്റെ മുകളിലും അകത്തുമായി പെട്ടി നിറയെ സാധനങ്ങളായിരുന്നു.പിറകിലത്തെ കാറില്‍ സുമുഖനായ ആപ്പിള്‍ ഞെളിഞ്ഞിരുന്ന് തന്റെ നാടിന്റെ ഭംഗി ആസ്വദിച്ചു.കുറുമ്പികള്‍ ആപ്പിളിന്റെ ഭാര്യയുടെ ഭാഗ്യത്തെ കുറിച്ചു വീണ്ടും പാടി.കുറുമ്പന്മാര്ക്ക് തെക്കോട്ടു നോക്കിയിരിക്കുകയല്ലാതെ വേറെ നിവര്‍ത്തിയുണ്ടായിരുന്നില്ല.അന്ന് രാത്രി മിക്ക വീട്ടിലെ റേഡിയോകളും അല്പം ഉച്ചത്തില്‍ തന്നെയാണ് ശബ്ദിച്ചത്.കുറുമ്പികളന്ന് കുറുമ്പന്മാര്ക്ക് സ്വസ്ഥതകൊടുത്തിട്ടുണ്ടാകില്ല..!
പിന്നെ കുറച്ചു നാള് ആപ്പിളിന്റെ വീട്ടില്‍ ഉത്സവമായിരുന്നു .പൊന്നിന്റെ ഭാരം കാരണം ആപ്പിളിന്റെ ഭാര്യയുടെ കഴുത്തൊടിയുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല എന്ന് മാത്രമല്ല ആപ്പിളിന്റെ ഭാര്യയുടെ തലയെടുപ്പ് നാള്‍ക്കുനാള്‍ കൂടി വരികയായിരുന്നു.കൈകൊണ്ട് ചുരണ്ടി വര്‍ക്ക് ചെയ്യിക്കുന്ന ഫോണ്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത് ആപ്പിളിന്റെ മൂത്ത മകനായിരുന്നു.എന്നിരുന്നാലും ആപ്പിള്‍ കഥകള്‍ ഇങ്ങനെ തുടരാന്‍ നാട്ടുകാര്‍ താല്പര്യം കാണിച്ചില്ല.അങ്ങനെ ആഘോഷങ്ങള്‍ക്കു പതുക്കെ നിറം മങ്ങി തുടങ്ങി.
വീണ്ടും ആപ്പിള്‍ കഥയില്‍ നിറയുന്നത് അന്നായിരുന്നു.അന്നായിരുന്നു ആപ്പിള്‍ വീട്ടില്‍ തനിച്ചായത്.അന്നാണ് ആപ്പിളിന്റെ ഭാര്യയും മക്കളും ഒഴിച്ചുകൂട്ടാനാകാത്ത ഒരു കല്യാണത്തിന് പോയത്.അതിഭീകരമായ വയറു വേദന മൂലം ആപ്പിള്‍ അന്ന് പുറത്തിറങ്ങിയതേയില്ല എന്ന് പറയാനുമാകില്ല.ആപ്പിള്‍ അന്നേ ദിവസം ഒരേയൊരു തവണ വീടിന്റെ മുറ്റം വരെ പോയി വന്നിരുന്നു.ഭീകരമായ വയറു വേദനയും സഹിച്ച് ആപ്പിള്‍ മുറ്റത്തേക്കിറങ്ങിയത് കല്യാണത്തിന് പോയി തിരിച്ചെത്തുന്ന ഭാര്യ ഉണ്ടാക്കാന്‍ പോകുന്ന കോലാഹലങ്ങളോര്ത്ത് പേടിച്ചിട്ടാണ്.എന്തെന്നാല്‍ അന്ന് മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് അക കണ്ണാലെ മനസ്സിലാക്കിയ ആപ്പിളിന്റെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആപ്പിളിനോട് ഒരു കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയുണ്ടായി.-
“ദേ മനുഷ്യാ,ഉറങ്ങി കളയരുത്.മുറ്റത്ത് തുണി കിടപ്പുണ്ട്.മഴയ്ക്കു മുന്‍പ് എടുത്ത് അകത്തിടണം.കേട്ടല്ലോ...!”
ആപ്പിള്‍ അത് മറന്നില്ല.മറന്നാല്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ പറ്റി അയാള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.മഴപെയ്യുന്നതിനു മുന്‍പ് തുണിയെടുത്തില്ലയെങ്കിലും അധികം നനയാന്‍ ഇട വരുത്താതെ എല്ലാ തുണികളും അശയില്‍ നിന്നെടുത്ത് അയാള്‍ അകത്തു കൊണ്ടു വന്നിട്ടു.വയറു വേദനയ്ക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്ത്തിരിവില്ലാത്തതുകൊണ്ട് ആപ്പിള്‍ നന്നേ ക്ഷീണിച്ചിരുന്നു.അങ്ങനെ ക്ഷീണം കാരണം അയാള്‍ കുറച്ചു നേരം ഉറങ്ങി.
ഉച്ച കഴിഞ്ഞ് മടങ്ങിയെത്തിയ ഭാര്യയുടേയും കുഞ്ഞികുട്ടിപരാദീനങ്ങളുടേയും ബഹളം കേട്ടാണ് അയാള്‍ ഉണരുന്നത്.ഉറങ്ങിയെണ്ണീറ്റപ്പോള്‍ അയാള്‍ക്ക് കുറച്ച് ആശ്വാസം തോന്നിയിരുന്നു.അങ്ങനെ സ്വീകരണമുറിയിലെ സോഫയില്‍ വന്നിരുന്നു ചാനല്‍ മാറ്റി തുടങ്ങുമ്പോഴാണ് അകത്ത് നിന്ന് ഭാര്യയുടെ ഒച്ച ഉച്ചത്തിലായത്.കലിതുള്ളി രംഗപ്രവേശനം ചെയ്ത ഭാര്യ തന്റെ കൈയിലിരുന്ന തുണി ആപ്പിളിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ചു.
“ഏതവളുടേതാണിത്..?ഞാന്‍ പോയ തക്കത്തിന് നിങ്ങളാരേയാണ് ഇവിടെ വിളിച്ചു കയറ്റിയത് ..?”
ബ്ലിഗസ്യനായി നില്ക്കുന്ന ആപ്പിള്‍ തന്റെ മുഖത്തേക്ക് വന്നു പതിച്ച തുണിയിലേക്ക് തന്റെ രണ്ടു കണ്ണുകളുമെടുത്തിട്ടു.അതൊരു ബ്ലൗസ്സായിരുന്നു.ഇളം നീല നിറത്തിലുള്ള ഒരു ചെറിയ ബ്ലൗസ്സ്..!
ഒന്നും മനസ്സിലാകാതെ നിന്ന ആപ്പിളിന്റെ ചോദ്യം തീര്‍ത്തും നിഷ്കളങ്കമായിരുന്നു -
“ഇത് നിന്റേതല്ലേ..അതിനെന്താ..?”
“ടോ എരപ്പ് മനുഷ്യാ,എനിക്കെവിടാടോ ഇത്രയ്ക്കും ചെറിയ ബ്ലൗസ്സുള്ളത്.പറയെടോ,ഏത് മെലിഞ്ഞവളാ ഇവിടുന്നിറങ്ങി പോയത്..?”
“എടീ ഇത് നിന്റേതു തന്നെയായിരിക്കും.അല്ലാതെ ഇവിടെയാര് വരാനാണ്.നിനക്കെന്നെ വിശ്വാസമില്ലേ...?”
“ഇല്ല..ഒട്ടുമില്ല.എന്റെ പിള്ളാരുടെ അച്ഛനായോണ്ട് പറയുകയല്ല.എനിക്കു നിങ്ങളെ ഒട്ടും വിശ്വാസമില്ല.”
“നീയിത് എന്തോന്നാണ്.ഇവിടെയാരെയെങ്കിലും വിളിച്ചു കയറ്റേണ്ടുന്ന കാര്യമെന്താണ് എനിക്ക്.വേണമെങ്കില്‍ എനിക്ക് അങ്ങു വെച്ചേ ആകാമായിരുന്നില്ലേ..?”
“ഓഹോ..നിങ്ങള്ക്കവിടേം ഉണ്ടായിരുന്നല്ലേ..”
“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ..ഇവിടെയാരും വന്നിട്ടില്ല.”
അങ്ങനെ പറഞ്ഞുകൊണ്ട് ആപ്പിള്‍ വലതു വശത്തേക്കൊന്നു നോക്കി.അപ്പോള്‍ അങ്ങനെ നോക്കാന്‍ ആപ്പിളിന് പ്രത്യോകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല.ആപ്പിള്‍ നോക്കുന്നതു കണ്ട് ഭാര്യയും ആ വശത്തേക്കൊന്നു നോക്കി.വലതുവശത്തുള്ള ജനലിലൂടെ നോക്കിയാല്‍ അടുത്ത വീട്ടിലെ ഉമ്മറവും അവിടെയാരെങ്കിലും നില്പ്പുണ്ടെങ്കില് അവരേയും കാണാം.ആ വീട്ടില്‍ താമസിച്ചിരുന്നത് ഓറഞ്ചും കുടുംബവുമായിരുന്നു.ആപ്പിളും ഭാര്യയും അവിടേക്ക് നോക്കിയ സമയത്ത് ഓറഞ്ചിന്റെ ഭാര്യ കുളി കഴിഞ്ഞു വന്ന് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചു കുടഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു.ആപ്പിളിന്റെ ഭാര്യ ഇതു കണ്ടതും വീണ്ടും പൊട്ടി തെറിച്ചു.
“ഇപ്പോളെനിക്കെല്ലാം മനസ്സിലായി.നിങ്ങള്‍ നാട്ടില്‍ വന്നപ്പോള്‍ ഓറഞ്ചിന്റെ വീട്ടിലേക്ക് ചോക്കലേറ്റ് കൊടുത്തപ്പോള്‍ രണ്ടെണ്ണം കൂടി വെച്ചേക്കെടീ എന്ന് പറഞ്ഞതൊക്കെ എനിക്കിപ്പോള്‍ മനസ്സിലായി.ആ നെത്തോലി പെണ്ണിന് കൊടുക്കാനായിരുന്നല്ലേ.മനസ്സിലായി എനിക്കെല്ലാം മനസ്സിലായി.ഞാന്‍ വെറും മണ്ടിയാണെന്ന് നിങ്ങള്‍ കരുതിയോ..?”
“തോന്ന്യാസം പറയാതെടീ,ഇത് അവളുടേതൊന്നുമല്ല..”
“ഓഹോ..അപ്പോള്‍ അവളുടേത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലേ.ഇത് അവളുടേതല്ലല്ലേ..നിങ്ങളിനി ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി.”
“നിനക്കൊരു പുല്ലും മനസ്സിലായില്ല.കേറി പോണുണ്ടോ അകത്ത്.”
ഇപ്പോള്‍ കലിതുള്ളിയത് ആപ്പിളാണ്.അകത്തേക്ക് പോകാന്‍ പറഞ്ഞതു കേള്‍ക്കേണ്ട താമസം ആപ്പിളിന്റെ ഭാര്യ പുറത്തേക്കൊറ്റ പോക്ക്.നേരെ പോയത് ഓറഞ്ചിന്റെ വീടിലേക്കാണ്.കൊടിയും പിടിച്ചു പോരിനു പോകുന്ന യോദ്ധാവിന്റെ വീര്യമുണ്ടായിരുന്നു ആ മുഖത്ത്.പക്ഷെ കൊടിക്കു പകരം ബ്ലൗസ്സായിരുന്നു എന്ന് മാത്രം.
ആപ്പിളിന്റെ ഭാര്യ വീട്ടിലേക്ക് വരുന്നതുകണ്ട് ചിരിയോടെ വരവേറ്റ ഓറഞ്ചിന്റെ ഭാര്യയുടെ മുഖത്തേക്ക് നീട്ടിയൊരാട്ട് വെച്ചു കൊടുത്താണ് ആപ്പിളിന്റെ ഭാര്യ സംഭാഷണം തുടങ്ങിയത്.
“നിന്നെ ഞാന്‍ ശരിക്കും കുളിപ്പിക്കുന്നുണ്ടെടീ..നീയെന്റെ ഭര്‍ത്താവിനെ കണ്ണും കൈയും കാണിച്ച് വശത്താക്കുമല്ലേ..നെത്തോലി.ഇങ്ങോട്ടിറങ്ങി വാടീ..നിന്റെ ഈ ബ്ലൗസ്സ് എങ്ങനെയാണെടീ എന്റെ വീട്ടില്‍ വന്നത്.”
കാര്യമൊന്നും മനസ്സിലാകാതെ നിന്ന ഓറഞ്ചിന്റെ ഭാര്യ ആകെ പറഞ്ഞത് അത് തന്റെ ബ്ലൗസ്സല്ല എന്നാണ്.പക്ഷെ ആപ്പിളിന്റെ ഭാര്യയ്ക്ക് അതങ്ങനെ വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.
“ഇത്രയും ചെറിയ ബ്ലൗസ്സ് ആരുടേതാണെന്ന് ഈ നാട്ടില്‍ എല്ലാര്വര്ക്കുമറിയാമെടീ..നെത്തോലി..”
“ദേ പെണ്ണുമ്പിള്ളേ മര്യാദയ്ക്ക് സംസാരിച്ചോണം.”-അങ്ങനെ അത്രയും നേരം പൂച്ചയെ പോലെ മിണ്ടാതെ നിന്ന ഓറഞ്ചിന്റെ ഭാര്യ തന്റെ വണ്ടി സ്റ്റാര്‍ട്ടാക്കി തുടങ്ങി.അതൊരു വന്‍ യുദ്ധത്തിലേക്കുള്ള തുടക്കമായിരുന്നു.അവിടുന്നൊരു വിധത്തിലാണ് ആപ്പിള്‍ തന്റെ ഭാര്യയെ പിടിച്ചുകൊണ്ടു വന്നത്.
പക്ഷെ..എങ്ങനെയോ വിവരങ്ങളൊക്കെയറിഞ്ഞു വന്ന ഓറഞ്ച് ആപ്പിളിന്റെ വീട്ടിലേക്ക് വന്ന് മുറിയിലിരുന്നിരുന്ന ആപ്പിളിന്റെ കവിളത്തു തന്നെയൊന്നു പൊട്ടിച്ചു.ആപ്പിള്‍ അതു തീരെ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അടുത്തവസരം നോക്കി അയാള്‍ ഓറഞ്ചിന്റെ നെഞ്ചുംകൂട് നോക്കി ഒരു ചവിട്ടു കൊടുത്തു.രണ്ടു പേരും തമ്മിലങ്ങനെ പിടിയും വലിയും മൂത്തത്തോടെ അത് വരെ കണ്ട് രസിച്ചിരുന്ന നാട്ടുകാര്‍ രണ്ട് പേരെയും പിടിച്ചു മാറ്റി.
അന്ന് രാത്രി ഓറഞ്ചിന്റെ വീട്ടിലേക്ക് കുറച്ച പ്രമാണിമാര്‍ വന്നു.
“നമ്മുടെ സമുദായത്തിനെ മൊത്തത്തിലല്ലേ അവന് അധിക്ഷേപിച്ചത്.ഇതൊക്കെ കണ്ടിട്ട് ഞങ്ങളെങ്ങനെ അടങ്ങിയിരിക്കും.ഓറഞ്ചേ,നീ ധൈര്യാമായിട്ടിരിക്ക്.നമ്മുടെ കൂട്ടരുടെ ശക്തിയെന്താണെന്ന് അവനെ നമ്മള് പഠിപ്പിക്കും..”
ഇതറിഞ്ഞ ആപ്പിളിന്റെ സമുദായക്കാര്‍ വെറുതെയിരിക്കുമോ.അവരും കൊടുത്തു ആപ്പിളിന് പ്രൊട്ടക്ഷന്‍.അങ്ങനെയൊക്കെയാണ് ഒരു ചെറിയ ബ്ലൗസ് ആഗോള പ്രശ്നമായി മാറിയത്.രണ്ട് ജാതിക്കാരും തമ്മില്‍ പൊരിഞ്ഞ യുദ്ധം തുടങ്ങി.വാക്കുകള്‍കൊണ്ട് തുടങ്ങിയത് പിന്നെ കലാപത്തിലേക്ക് മാറുകയായിരുന്നു.ആയുധ കലാപം.കലാപത്തെ തുടര്‍ന്ന് ആപ്പിളിനേയും ഓറഞ്ചിനേയും മറ്റ് നേതാക്കന്മാരേയും പോലീസ് അറസ്റ്റു ചെയ്തു.അതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടര് വാഹനം കത്തിച്ചതും മറു കൂട്ടര് കടകള്‍ തല്ലി തകര്‍ത്തതും.
കഥയിതുവരെയെത്തി നില്ക്കുമ്പോള്,കലാപം ഉച്ചസ്ഥായിലെത്തിയപ്പോള്‍ കഥയൊന്നുമറിയാതെ ഒരാള്‍ ആ നാട്ടില്‍ വണ്ടിയിറങ്ങി.അവര്‍ നേരെ പോയത് ആപ്പിളിന്റെ വീട്ടിലേക്കായിരുന്നു.ഗേറ്റും തുറന്ന് അകത്തേക്കു കയറുമ്പോള്‍ അയയില്‍ മഴ നനഞ്ഞു കിടക്കുന്ന ബ്ലൗസ് അവര്‍ കണ്ടു.കലാപകാരിയായ അതേ ബ്ലൗസ്.അവര്‍ അയയില്‍ നിന്നും ബ്ലൗസ്സെടുത്ത് നന്നായി പിഴിഞ്ഞു.എന്നിട്ടതുമായി വീടിനകത്തേക്കു കയറി.
അകത്ത് മുറിയില്‍ ആപ്പിളിന്റെ ഭാര്യയിരിപ്പുണ്ടായിരുന്നു.അവരെ കണ്ടതും വന്നവര്‍ സംസാരിച്ചു തുടങ്ങി.
“പുതിയ ബ്ലൗസ്സായിരുന്നു.മഴ മുഴുവന്‍ നനഞ്ഞു.ആകെ രണ്ട് മൂന്നെണ്ണമേയുള്ളു.അന്ന് രാവിലെ പോകാനുള്ള ധൃതിയില്‍ കുറച്ച് മീന്‍കറി ചരിഞ്ഞതാ.ബ്ലൗസ്സില്‍ മീന്റെ മണവുമായി എങ്ങനെയാ പോകുന്നേ.ഞാനപ്പോള്‍ തന്നെ കഴുകിയിട്ടു.പക്ഷെ പോകാന്നേരം എടുക്കാന്‍ വിട്ടുപോയി.അതുകൊണ്ടെന്തായി മൂന്നു ദിവസം കടന്നങ്ങനെ നനഞ്ഞു.അവിടെ ചെന്ന് ഉടുത്തു മാറാന്‍ പെട്ടപ്പാട്.”
ഇങ്ങനെ പറഞ്ഞ് അവര്‍ അടുക്കളയിലേക്ക് പോകുകയും അവിടെ കിടന്ന പ്ലാസ്റ്റിക്ക് കവറെടുത്തുകൊണ്ട് വന്ന് ബ്ലൗസ്സിനെ ഭദ്രമായി അതിലേക്കിറക്കി വെക്കുകയും ചെയ്തു.
“ഈ മാസത്തെ ശമ്പളം ഇപ്പോള്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു.ആശുപത്രിയിലൊക്കെ ഇപ്പോള്‍ എത്രയാ കൊടുക്കണ്ടേ..കാശില്ലാത്തവര്ക്കൊന്നും ആശുപത്രിയില്‍ പ്രസവിക്കാന്‍ പറ്റില്ലെന്നായി..”
ആ നീല ബ്ലൗസ്സിന്റെ ഉടമ ഒരു സ്ത്രീ തന്നെയാണ്.അവര്‍ക്ക് പ്രായം അന്‍പത്തിയേഴ്.മെലിഞ്ഞ ശരീരം.ആപ്പിളിന്റെ വീട്ടിലെ വേലക്കാരി.
അതായത് ബ്ലൗസ്സ് കഥ നടക്കുന്നതിന്റെ രാവിലെ അവര്‍ക്കൊരു ഫോണ്‍ വന്നു.മകളെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്നായിരുന്നു.ധൃതിയില്‍ അടുക്കളയിലെ പണി തീര്‍ത്ത് പോകാനായി നിന്ന അവരുടെ ബ്ലൗസിലേക്ക് പാവം മീന്‍കറി ചട്ടി ചരിഞ്ഞു.മീന്‍ നാറുന്ന ബ്ലൗസ്സുമായി പോകാന്‍ പറ്റില്ലല്ലോ.അവരതു കഴുകി അയയിലിട്ടു.ആ പുതിയ നീല ബ്ലൗസ്സങ്ങനെ ആപ്പിളിന്റെ ഭാര്യയുടെ തുണിക്കൊപ്പം കിടന്നു.വേലക്കാരിയുടെ പുതിയ ബ്ലൗസ്സ് ആപ്പിളിന്റെ ഭാര്യയ്ക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല.അത്രയ്ക്കുള്ള ബുദ്ധിയില്ലാരുന്നു എന്ന് പറയുന്നതാണ് വാസ്തവം.
ബ്ലൗസ്സിന്റെ ഉടമ മുന്നില്‍ വന്നു നിന്നെങ്കിലും നാട്ടിലെ കലാപത്തെ കുറിച്ചൊന്നും ആപ്പിളിന്റെ ഭാര്യ അവരോട് പറഞ്ഞില്ല.കവറും അതിനുള്ളിലെ ബ്ലൗസ്സുമായി വേലക്കാരി മുറ്റത്തേക്കിറങ്ങി നരേ വടക്കോട്ടു നടന്നു.നാട്ടിലെ ഒരു പുല്‍ക്കൊടി പോലും ആ വരവും പോക്കും അറിഞ്ഞില്ല.
സത്യമറിയാവുന്ന ആപ്പിളിന്റെ ഭാര്യ ജയിലില്‍ നിന്നിറങ്ങിയ ആപ്പിളിനൊപ്പം അയാളുടെ ജോലി സ്ഥലത്തേക്ക് താമസം മാറി.ആപ്പിളും കുംടുംബവും നാട്ടില്‍ നിന്നു പോയതോടെ ഈ കഥ അവസാനിക്കുകയും കലാപം താല്‍ക്കാലികമായി കെട്ടട്ടങ്ങുകയും ചെയ്തു.